Monday, December 22, 2014

ഒരു വിലാപം

എത്രയോ കാലമായി അവളെ കണ്ടിട്ട്..................
അവൾ എന്റെ ആരാണ് ?
ആരുമല്ല !
പക്ഷെ അവൾ എല്ലാമാണ്!!
അവളുടെ പ്രസന്നമായ മുഖം കണ്ടാൽ ആ ദിവസം എത്ര കഷ്ട്ടപ്പാടുകൾ  നിറഞ്ഞതാ ണെങ്കിലും  എല്ലാ വിഘ്നങ്ങളും
 മാറി ശുഭമായി തീരും!!!
എന്നെങ്കിലും അവൾ ഒന്ന് ചിരിച്ചാൽ അന്ന് ഒരു ലോട്ടറി കിട്ടിയത് പോലെ ആയിരിക്കും ..................
എന്നും അവളെ കാണാൻ വേണ്ടി  ഈ പാർക്കിൽ ,  അവൾ വരാൻ സാധ്യതയുള്ള  പരിസര സ്ഥലങ്ങളിൽ എല്ലാം അവളെ പ്രതീക്ഷിച്ചു കാത്തിരിക്കും,ബാക്കി പണികൾ എല്ലാം ക്യൂ വിൽ നിറുത്തി. അവളുടെ കാറിന്റെ ഹോണ്‍  കേട്ടാൽ പിന്നെ ആകെ ഒരു പരിഭ്രമം  തോന്നും. വിറയൽ അനുഭവപ്പെടും.  അവളുടെ കാർ കടന്നു പോയാൽ ഒരു നഷ്ട്ടബോധവും...............
അവൾ അധികം താമസിക്കാറില്ല  നിരാശപ്പെടുത്താറില്ല  പക്ഷെ   ഇപ്പോൾ അവളെ കാണ്ടിട്ടു കുറച്ചധികമായി...................
ഇനിയും അവളെ നോക്കിയിരുന്നാൽ എട്ടിന്റെ പണി കിട്ടും  പോരാത്തതിന്  അവൻ, എന്റെ യജമാനൻ, വടിയുമായി എത്തും  എന്നെ കൊണ്ട് പോയി കൂട്ടിലടക്കാൻ.
 ഇത്രയും നേരം പാർക്കിൽ ആരോടെല്ലാമോ സൊള്ളി നേരംകളഞ്ഞു വന്നിരിക്കുന്നു എന്നെ കൊണ്ടുപോകാൻ........ കൂട്ടിലടക്കാൻ........
പക്ഷെ അവൾ എവിടെ ? അവളുടെ കാർ എവിടെ ?
അവളുടെ യജമാനൻ  എവിടെ ?


Thursday, December 11, 2014

മെഡൽ



വീണ്ടും ഒരു ദേശിയ സ്കൂൾ മീറ്റ്‌  ഇതുപോലൊരു സ്കൂൾ മീറ്റിൽ വച്ചാണ് ഞങ്ങൾ ആദ്യം കണ്ടുമുട്ടിയത്‌ .ഞാൻ ഓട്ടത്തിലും അവൾ ലോങ്ങ്‌ ജമ്പിലും പങ്കെടുക്കാൻ എത്തിയാതായിരുന്നു  ആദ്യ "കാണൽ" തുടർന്നുള്ള   "കാണലുകളിൽ" എത്തിച്ചു അതിനു ഞാൻ വളരെ അധികം മുൻകൈ എടുത്തു.  കാണലുകൾ അവസാനിച്ചത്‌ 10 വർഷങ്ങള്ക്ക് ശേഷമുള്ള കല്യാണത്തിലും
ശരിക്കും ജീവിതം ആസ്വധിച്ചനുഭവിച്ചവർ ആയിരുന്നു ഞങ്ങൾ രണ്ടുപേരും ജീവിക്കാൻ വേണ്ടി സ്പോർട്സിനെഅവൾ ത്യജിച്ചു, ഒരു അമ്മയായ നാൾ മുതൽ. അവളുടെ ലോകം ഞാനും മകനുമായി ഒതുങ്ങി ഒരു പരിഭവമില്ല പിണക്കമില്ല എപ്പോഴും ഹൃദയത്തിൽ നിന്ന് പുറത്തേക്കുവരുന്ന ചിരിയുമായി അവൾ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു  അവൻചെറുപ്പത്തിൽ തന്നെ എന്റെയൊപ്പം  ഗ്രൗണ്ടിൽ വരും ഓടും ചാടും  അങ്ങനെ മെഡലുകൾ വാരികൂട്ടി അവൻ വളര്ന്നു  ഇത്  അവന്റെ ആദ്യ നാഷണൽ മീറ്റ്‌ ആണ്
ഗ്രൗണ്ടിൽ ഫിനിഷ് ചെയ്യുന്ന സമയം  കാത്താൽ അവൻ ഒരു റെക്കോർഡ്‌ ഇടും ഉറപ്പാണ്.  അവനെ ആ മീറ്റിനു അയക്കുവാൻ വേണ്ടി അവൾ ദിവസങ്ങൾക്കു അല്ല മാസങ്ങള്ക്ക് മുൻപേ തയ്യാറെടുപ്പ് തുടങ്ങി ഇതുവരെ ഒരു കോച്ചും ഇല്ലാതിരുന്ന അവനു ഒരു കൊച്ചു വേണം എന്നവൾ വാശി പിടിച്ചു  നല്ലൊരു കൊച്ചിനെ കിട്ടി  അതിന്റെ ഗുണം കണ്ടു തുടങ്ങി അവന്റെ ചെറിയ മൈനസ് പോയന്റ്സ് കണ്ടെത്തിയ കൊച്ച അത് പരിഹരിച്ചു മീറ്റ്‌ നടക്കുന്നത് ദൂരെ ആയതുകൊണ്ട്  കോച്ചും അവനും  പത്തു പതിനഞ്ചു ദിവസം  മുൻപേ അവിടെയെത്തി  ആ സ്ഥലവും കാലാവസ്ഥയും പരിചിതമാകാൻ വേണ്ടി . അവൾ അമ്പലങ്ങലായ അമ്പലങ്ങളിൽ എല്ലാം നേര്ച്ച നേർന്നു അവനു വേണ്ടി. മീറ്റിനു രണ്ടു ദിവസം മുൻപ് ഞങ്ങളും മീറ്റ്‌ നടക്കുന്ന സ്ഥലത്തെത്തി ഒരു ഹോട്ടലിൽ റൂമെടുത്തു. അവനും കോച്ചും കുറച്ചകലെ വേറൊരു ഹോട്ടലിൽ  ആയിരുന്നു താമസം  മീറ്റിനു തലേ ദിവസം ഞങ്ങൾ എല്ലാവരും ഒന്നിച്ചു  ഭക്ഷണം കഴിച്ചു  കുറെ അധികം വര്ത്തമാനം പറഞ്ഞു വൈകീട്ട് അവർ പ്രാക്ട്ടിസ്സ് എന്നുപറഞ്ഞു പിരിഞ്ഞു
അവൻ പോയത് മുതൽ എനിക്കൊരു അസ്വസ്ഥത  എന്തോ പറയാൻ കഴിയാത്ത ഒരു ഭാരം നെഞ്ചിൽ  ഞാൻ ആകെ വിയര്ത്ത് കുളിച്ചു  ഒന്ന് ഉറക്കെ അവളെ വിളിക്കാൻ പോലും കഴിഞ്ഞില്ല അതിനുമുന്പേ തളര്ന്നു വീണു  അവൾ കുറച്ചു കഴിഞ്ഞു വന്നപ്പോൾ  ഞാൻ ആകെ തളര്ന്നു കിടക്കുന്നതാണ് കണ്ടത് അവൾ ഉടനെ മകനെ വിളിക്കാൻ വേണ്ടി ഫോണ്‍ എടുത്തു  പക്ഷെ എന്റെ ദയനിയ മുഖം കണ്ടു അത് വേണ്ടെന്നു വെച്ച്  ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു . വിദഗ്ധ ഡോക്ടര പറഞ്ഞു "വൈകിപോയി  അറിയിക്കാനുള്ളവരെ  അറിയിക്കാം " അവളുടെ ആ അവസ്ഥ എന്നെ ബാധിച്ചു  ഞാൻ പറഞ്ഞു ഞാൻ പോയ്യാലും മീറ്റ്‌ കഴിയുന്നത്‌ വരെ അവൻ ഇതാറിയാരുത്  എന്നിക്കു അവൻ ഓടുന്നത് കാണണം  അവൻ മെഡൽ നേടുന്നത് കാണണം  അതിനു ശേഷം മാത്രമേ ഞാൻ പോകു  പിന്നെ എനിക്ക് ഒന്നും ഓര്മ്മയില്ല
മീറ്റു ദിവസം അവൾ എന്നെ വിട്ടു പോകാൻ കഴിയാതെ അവിടത്തന്നെ ഇരുന്നു  കരഞ്ഞു കരഞ്ഞു ആകെ തളര്ന്നു  ആരെല്ലാമോ  വന്നു കണ്ടു പക്ഷെ അവൾ  മകനെ വിവരം അറിയിക്കാൻ മാത്രം സമ്മതിച്ചില്ല
ഇത്രയും ദൂരം വന്നിട്ട് മോഹിച്ച ആ നിമിഷം കാണാൻ കഴിഞ്ഞില്ലെങ്കിൽ  പിന്നെ ആ നഷ്ട്ടം ആര് നികത്തും?  കരഞ്ഞു കരഞ്ഞു തളര്ന്നു മയങ്ങിയ അവൾ പോലും അറിയ്യാതെ ഞാൻ മീറ്റ് നടക്കുന്ന ഗ്രൗണ്ടിൽ എത്തി, അതിനുള്ള ശക്തി തന്ന അദൃശ്യ ശക്തിക്കുള്ള നന്ദി മനസ്സിൽ പറഞ്ഞു.   ഞങ്ങളെ  കാണാതെ  ദുഖിച്ചു നില്ക്കുന്ന അവനെ അനുഗ്രഹിച്ചു  അമ്മയെ തിരക്കിയപ്പോൾ  അവൾ അവനു വേണ്ടി സ്പെഷ്യൽ    പ്രാര്ത്ഥന  നടത്തുന്നു ഉടനെ വരും എന്നെന്തെല്ലമോ  പറഞ്ഞു 
മയക്കത്തിൽ നിന്ന് ഞെട്ടി എഴുനേറ്റ അവൾ  അവിടെ എന്നെ കാണാത്തതുകൊണ്ട് അവളും ഗ്രൗണ്ടിൽ എത്തി  മകന് അവളെ കണ്ടപ്പോൾ സന്തോഷമായി  അവന്റെ ചെസ്റ്റ് നംബർ വിളിച്ചു  അവൻ ദൈവങ്ങളെ വിളിച്ചു  മനസാനിധ്യം വീണ്ടെടുത്തു  അവസാന വിസിലിനായി കാതൊർത്തു  വിസിൽ മുഴങ്ങി  അവൻ കുതിച്ചു  അതോടെ എന്റെ കാഴ്ചയും മങ്ങി. എന്റെ സമയം ആയതു ഞാൻ അറിഞ്ഞു ..............
അവൾ എന്റെ ചെവിയിൽ പറഞ്ഞു "അവൻ മെഡൽ നേടി  റെക്കോർഡ്‌ ഇട്ടു"

Sunday, December 7, 2014

പറന്നു പറന്നു പറന്നു ..............


പറന്നു പറന്നു പോയ്‌ .....



















Tuesday, December 2, 2014

നഷ്ട വസന്തം

58 വര്ഷം സ്വന്തം നെല്ലായിൽ ശരിക്കും ഭാഗ്യം അല്ലെങ്കിൽ മുജ്ജന്മപുണ്യം!
ഇന്നലെ (30/09/14) ജോലിയിൽ നിന്ന് റിട്ടയർ ആയ വകയിൽ കൂട്ടുക്കാര്ക്കും  നാട്ടുക്കാര്ക്കും ഒരു ചായ സല്ക്കാരം നടത്തി  എല്ലവാരേയും കാണുക വിട്ടുപോയ കണ്ണികൾ വിളക്കിചേര്ക്കുക അവരുടെ സുഖസൌകര്യങ്ങൾ അറിയുക കുറച്ചുനേരം പഴമയിലേക്കു പോകുക എല്ലാമായിരുന്നു മനസ്സിൽ ഇതിനു മുതിർന്നപ്പോൾ

എന്റെ കൂട്ടുക്കാർ ശരിക്കും എന്നെ ഞെട്ടിച്ചു; എന്നിൽ അവർകണ്ട പ്രത്യേകതകൾ, എന്നും മനസ്സിൽ തങ്ങി നില്ക്കുന്ന രസകരമായ കൊച്ചു കാര്യങ്ങൾ, എല്ലാം അവർ കൈമാറി, കൊച്ചു വാക്കുകളിൽ. എല്ലാം മനസ്സിൽ നിന്ന് അറിയാതെ വന്ന വാക്കുകൾ!(എന്ന് വിശ്വസിക്കുന്നു!)
ഗൾഫിൽ നിന്ന് ഈ ചെറിയ ഒത്തുചേരലിൽ എത്താൻ കഴിയാത്ത സുഹൃത്തുക്കൾ ഈ മെയ്‌ലിലും ഫോണിലും പങ്കുവെച്ച പഴയക്കാല സ്മരണകൾ കണ്ണു നിറച്ചു പഴയ വസന്ത കാലം  തിരികെ കിട്ടിയെങ്കിൽ.............. 
അന്ന് ആകെ കുറവുണ്ടയിരുന്നത് പണത്തിന്നാണ് ഇന്ന് അത്  ദൈവകൃപയാൽ  ആവശ്യത്തിനുണ്ട്, പക്ഷെ ബാക്കി എല്ലാം ...... 
നെല്ലായിൽ പണ്ട് രാഘവാൻ നായരുടെ ചായകടയിലെ  ദോശ അതിനു കൂടെ കിട്ടിയിരുന്ന ചമ്മന്തിയും  കഴിച്ചു അവധി ദിവസ്സങ്ങളിൽ കാലത്ത് കൂടിയിരുന്ന ഒത്തുചേരൽ  സുവര്ണ ക്ലബിലെ കാരംസ് കളി വില്ലേജ് ഓഫീസ് ഗ്രൗണ്ടിൽ കളിച്ചിരുന്ന വോളി ബോൾ, നന്തിക്കര സ്കൂൾ ഗ്രൗണ്ടിൽ കളിച്ചിരുന്ന ഫുട്ബോൾ  പിന്നെ മണിക്കൂറുകൾ നീണ്ട പുഴയിലെ കുളി  വല്ലപ്പോഴും കൂടിയിരുന്നു ആസ്വദിച്ച വെള്ളമടി ഞാനും ദിലിപും രമേശും  മിക്കവാറും ദിവസ്സങ്ങളിൽ പാതിരാത്രി കഴിഞ്ഞും ടെലിഫോണ്‍ ജങ്ക്ഷനു സമീപം  ഇരുന്ന സംസാരിച്ചതും  ഒരു ബ്രഡ്‌ പാക്കറ്റ് കൊണ്ട് പത്തു പന്ത്രണ്ടു പേർ കഴിച്ചു കളിച്ച ക്രിക്കറ്റ് മാറ്റ്ച്ചുകൾ....
ക്ലബ്ബിനു വേണ്ടി നടത്തിയ ക്രിക്കറ്റ് ടുർണമെന്റും ഫണ്ട് സ്വരൂപിക്കാൻ നടത്തിയ ഫിലിം ഷോയും നാടകവും  ആ നാടകം മൂലം വന്ന നഷ്ടവും  മൈസൂർ, മുന്നാർ, ഊട്ടി, വയനാട്  തുടങ്ങിയ സ്ഥലങ്ങളിലേക്ക് നടത്തിയ ടൂറും എല്ലാം ഓർമ്മയിൽ ഒരു ഫ്ലാഷ് ബാക്കായി  ഓടികൊണ്ടിരിക്കുന്നു  ഇതെല്ലാം ഓർക്കാൻ അവസരം തന്ന എല്ലാവര്ക്കും നന്ദി

ഒഒരുപാട് ഒരുപാട്  നഷ്ടബോധം തോന്നുന്നു .............................  

Tuesday, September 16, 2014

സോറി സണ്‍



ഫേസ് ബുക്കില്‍ ഒരു പോസ്റ്റ്‌ ഇട്ടതു വലിയ ഒരു വിനയായി  ഇട്ടതു ഡിലീറ്റ് ചെയ്തു കളയാന്‍ തോന്നി എന്നാല്‍ അത് ചെയ്തത് ഇല്ലാതാക്കില്ലലോ ഇനി കാര്യത്തിലേക്ക് വരാം  അടുത്ത ഫ്രണ്ട് ഒരു പോസ്റ്റ്‌ ഇട്ടു –അതിന്റെ രത്ന ചുരുക്കം ഇങ്ങനെ -
U Can Always Call Ur DAUGHTER As Beta,
But U Can Never Call Ur Son As Beti..
That's why DAUGHTERS are SPECIAL
If you have a daughter who makes your life worth living by just being around and you love her as much as your own Breath..;
ഒന്നും ആലോചിക്കാതെ അത് ഒരു പോസ്റ്റായി ഞാനും ഇട്ടു  നല്ല കമ്മന്റ്സ് ലയിക്സ്  ഷെയറിംഗ് എല്ലാം കിട്ടി  പക്ഷെ കുഴപ്പം തുടങ്ങിയത് പിന്നെയാണ്  മകന് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു  പ്രതേകിച്ചും  വേറൊരു കമ്മെന്റ് വായിച്ചപ്പോള്‍-
A son is a son till he gets a wife but a daughter is a daughter for life!-
സത്യത്തില്‍ കുട്ടികള്‍ തമ്മിലൊരു വേര്‍പിരിവു പാടില്ല  വീട്ടില്‍ അങ്ങനെ ഒരു ഫീലിങ്ങും ഇല്ല പക്ഷെ ഇത് അറിയാതെ സംഭവിച്ചു പോയി
സത്യത്തില്‍ മകള്‍ വേറൊരു വീട്ടില്‍ ഇന്നലെങ്കില്‍ നാളെ പോകും അതുകൊണ്ട് തന്നെ അറിയാതെ ഉള്ളിന്റെ ഉള്ളില്‍ അവളുടെ ആഗ്രഹങ്ങള്‍ ഇഷ്ട്ടങ്ങള്‍ നടത്തി കൊടുക്കാന്‍ ഒരു തോന്നല്‍ ഉണ്ടാകാറുണ്ട്  അത്രമാത്രം  മകന് അമിത സ്വാതന്ത്ര്യം അനുവദിച്ചാല്‍ വഴി തെറ്റി പോകുമോ എന്നൊരു ഭയവും കൂടുമ്പോള്‍ ഉണ്ടായ ഒരു ഫീലിംഗ് ആണ് വഴി തെറ്റിച്ചത്
സത്യത്തില്‍ മക്കള്‍ എത്ര പേര്‍ ഉണ്ടായാലും അവര്‍ എല്ലാവരും എന്നും  ഏറ്റവും പ്രിയപ്പെട്ടവരാണ്  അതില്‍ ആണ്‍  പെണ്‍ വ്യത്യാസമില്ല
.

Wednesday, August 20, 2014

ശ്രദ്ധിച്ചില്ലെങ്കില്‍


  പ്ലസ്‌ ടു കഴിഞ്ഞു ഓണ്‍ലൈന്‍ കടമ്പകള്‍ കടന്നു വീട്ടുക്കാരുടെ ആഗ്രഹപ്രകാരം ബി കോമിനു ചേര്‍ന്നു  പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളേജ് അതും ഹോസ്റ്റലില്‍ താമസിച്ചു പഠിക്കല്‍   
വീട്ടില്‍ ഉള്ളപ്പോള്‍ അമ്മ തരുന്ന ഭക്ഷണം ഇല്ലാത്ത കുറ്റം പറഞ്ഞു ബഹളം കൂട്ടി ജീവിച്ചിരുന്ന ഞാന്‍ ഇനി എന്തുകിട്ടിയാലും ഒരക്ഷരം പറയാതെ കഴിച്ചു ജീവിക്കണം എന്നോര്‍ക്കുമ്പോള്‍ ഒരു സങ്കടം തോന്നുന്നു അതിലും വിഷമം അമ്മയോട് വഴക്കു ഉണ്ടാക്കാന്‍ കഴിയില്ലല്ലോ എന്നത് ഓര്‍ത്താണ് അമ്മയെ ഒരു പാട് മിസ്സ്‌ ചെയ്യും ഈ രണ്ടു ദിവസം കൊണ്ട് ഒരുപ്പാട്‌ മിസ്സ്‌ ചെയ്തു  അമ്മ എന്നേയും മിസ്സ്‌ ചെയ്യും തീര്‍ച്ച  പക്ഷെ ഇനി മുന്നില്‍ വേറെ ഉപായങ്ങള്‍ ഒന്നുമില്ല  ഇങ്ങനെ എല്ലാം ചിന്തിച്ചുകൊണ്ട്‌ റൂം ഷെയര്‍ ചെയ്യാന്‍ വരുന്ന  മാരണം(?)  ആരായിരിക്കും എന്നതും ഓര്‍ത്തു  ക്ലാസ് കഴിഞ്ഞു എത്തിയപ്പാടെ കട്ടിലില്‍ കിടന്നു  അറിയാതെ മയങ്ങി പോയി  കതകില്‍ മുട്ടുന്നത് കേട്ട് മെല്ലെ എഴുന്നേറ്റു കതകു തുറന്നു  ശരിക്കും ഗ്രാമീണ ഭംഗി നിറഞ്ഞു നിന്ന ഒരുകുട്ടി  കൂടെ രക്ഷിതാവും വാര്‍ഡന്നും  ഇവള്‍ :”രഞ്ജിനി  നിന്റെ റൂം മേറ്റ്” എന്ന് വാര്‍ഡന്‍ പരിചയപ്പെടുത്തി പകരം ഞാന്‍ “നീതു തോമസ്‌” എന്ന് പറഞ്ഞു രഞ്ജിനിക്ക് കൈ കൊടുത്തു പിന്നെ കുറച്ചുനേരം രണ്ജിനിയും  അവളുടെ അഛ്ചനും തമ്മില്‍ സംസാരിച്ചു.യാത്ര പറയിലിനറെ അവസാനം  കുറെ ഉപദേശങ്ങള്‍ കിട്ടി എനിക്കും ഫ്രീ ആയിട്ട്,   എന്തായാലും ഒറ്റയ്ക്ക് കഴിച്ചു കൂട്ടിയ രണ്ടു ദിവസങ്ങള്‍ കഴിഞ്ഞല്ലോ എന്നൊരു റിലീഫ്എന്നിലുംഉണ്ടായി
  
  അന്ന് ഞങ്ങള്‍ അധികം സംസാരിച്ചില്ല  ഭക്ഷണം –രണ്ടു ഉണക്ക ചപ്പാത്തിയും വെജിറ്റബിള്‍ കറിയും –കഴിച്ചു വീട്ടില്‍ നല്ല നെയ് പുരട്ടി ചൂടോടെ അമ്മ ഉണ്ടാക്കി തരുന്ന  ചപ്പാത്തിയും കുറുമയും അത് വെന്തില്ല ചപ്പാത്തി ഹാര്ഡ് ആണ് എന്നൊക്കെ അമ്മയെ കുറ്റപ്പെടുത്തിയത്  ഓര്‍മയില്‍ വന്നു  അറിയാതെ കണ്ണ് നിറഞ്ഞു  റൂമില്‍ വന്നപ്പാടെ കിടന്നു   പെട്ടെന്ന് ഉറങ്ങി
   അടുത്ത ദിവസം രഞ്ജിനി ഉള്ളു തുറന്നു അവളുടെ വീട്ടിലെ കാര്യങ്ങള്‍  അമ്മയില്ലാത്ത അവളെ അച്ഛന്‍ എത്ര സ്നേഹിക്കുന്നു  എത്ര ബുദ്ധിമുട്ടി ഇതുവരെ എത്തിച്ചു  അവള്‍ക്കുവേണ്ടി അദ്ദേഹം എന്തെല്ലാം ത്യജിച്ചു തുടങ്ങി അവളുടെ ഇഷ്ട്ടങ്ങള്‍  ഇഷട്ട താരം  ഗാനം ഭക്ഷണം  ഡ്രസ്സ്‌ അങ്ങനെ എല്ലാം  എനിക്കും അവള്‍ക്കും ഒരേ വേവ് ലെങ്ങ്ത്ത്‌ ആണ് എന്നറിഞ്ഞത്  എന്നെ അവളോട്‌ കുടുതല്‍ അടുപ്പിച്ചു അങ്ങനെ നല്ല കുറെ ദിവസങ്ങള്‍ - ക്ലാസ്സ്‌  കാന്‍റീന്‍ ലൈബ്രറി  ഷോപ്പിംഗ്‌  പുറത്തു പോയി ഭക്ഷണം - ഒരു സെമസ്റ്റര്‍ കഴിഞ്ഞത് വളരെ പെട്ടെന്നാണ്
   അവധിക്ക് വീട്ടില്‍ പോയി തിരിച്ചു വന്ന ദിവസം രഞ്ജിനി വന്നത് വേറൊരു കുട്ടിയോട് കൂടി " ഇവള്‍ ഹസീന  എന്റെ നാട്ടുക്കാരി  നമ്മുടെ അടുത്തുള്ള കോളേജില്‍ എമ്മേക്ക് പഠിക്കുന്നു  താമസം  അടുത്തുള്ള  ഒരു വനിതാ ഹോസ്റ്റലില്‍" എന്നുപറഞ്ഞു എനിക്ക് അവളെ പരിചയ പ്പെടുത്തി  പിന്നെ കുറേ നാട്ടുകാര്യങ്ങള്‍ വീട്ടുകാര്യങ്ങള്‍  എല്ലാം പറഞ്ഞിരുന്നു ഞങ്ങളെ അവളുടെ ഹോസ്റ്റലിലേക്ക് സൗകര്യം പോലെ വരാന്‍ പറഞ്ഞിട്ട് വൈകിട്ട് ഹസീന തിരിച്ചു പോയി 
  അടുത്ത അവധി ദിവസം ഞങ്ങള്‍ അവിടേക്ക് പോയി കുറേ സംസാരിച്ചു  ചായ കുടിക്കാന്‍ ICH ല്‍ പോയി ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍  വെല്‍ ഡ്രെസ്സ്ഡ & വെല്‍ ബില്റ്റ് ആയ ഒരു ചെറുപ്പക്കാരന്‍  ഞങ്ങളുടെ അടുത്ത് വന്നു  ഹസീനയോടു  ഹായ് പറഞ്ഞു  ഇവന്‍ “ ഖാദര്‍” എന്റെ കൂടെ പഠിക്കുന്നു"  എന്നിട്ട് അവള്‍ ഞങ്ങള്‍ രണ്ടുപേരേയും അവനു പരിചയപ്പെടുത്തി  അവന്‍ വേറൊരു ടേബ്ലില്‍ പോയി ഇരുന്നു  ഞങ്ങള്‍ചായ കുടിച്ചു കുറച്ചു നേരം സംസാരിച്ച്കഴിഞ്ഞപ്പോള്‍ അവിടെനിന്ന്ഇറങ്ങിഹോസ്റ്റലില്‍തിരിച്ചെത്തി
      കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍  ക്ലാസ് തീരുന്ന സമയം ഞങ്ങളുടെ കോളേജിന്റെ പടിക്കല്‍  ഖാദര്‍ നില്‍പ്പുണ്ടായിരുന്നു  കണ്ടിട്ടും  അവനെ  അറിയാത്ത ഭാവത്തില്‍  ഞാന്‍ കടന്നു പോയി  എന്നാല്‍ രഞ്ജിനി  അവനെ വിളിച്ചു ഹായ് പറഞ്ഞു   പിന്നെ അതൊരു നിത്യ സംഭവമായി
   രഞ്ജിനി  വല്ലാതെ മാറി പോയി  അവള്‍ എന്നെ മനപൂര്‍വം അവോയിട് ചെയ്യാന്‍  തുടങ്ങി പിന്നെ സായാനങ്ങളില്‍ ഒഴിവു ദിവസ്സങ്ങളില്‍ എല്ലാം അവര്‍ ഒന്നിച്ചു കറങ്ങാന്‍ തുടങ്ങി  അവനെ കുറിച്ച് പറയാന്‍ അവള്‍ക്കു ആവേശമായിരുന്നു ആയിരം നാവായിരുന്നു 
       അടുത്ത സെമസ്റ്റര്‍ പരിക്ഷയില്‍  അവള്‍ പലതിലും തോറ്റു ഞാന്‍ ശരിക്കും ദു;ഖിച്ചു  അവള്‍ അറിയാതെ ഞാന്‍ ഹസിനയെ കണ്ടു കാര്യങ്ങള്‍ ധരിപ്പിച്ചു  അവള്‍ ഒന്നും ശ്രദ്ധിച്ചില്ല   എല്ലാം ശരിയാകും എന്നു മാത്രം പറഞ്ഞു  
 പിന്നെ ഒരിക്കല്‍ രഞ്ജിനിയുടെ പുസ്തകങ്ങളുടെ കൂടെ തീതീവ്ര വാദ  സ്വഭാവമുള്ള ചില ലഘു ലേഖകള്‍ കണ്ടു  ഹസീനയും  രണ്ജിനിയും  ഖാദറും കുടിയുള്ള  ഒരി ഫോട്ടോയും കണ്ടു  അപ്പോള്‍ എനിക്ക് മനസ്സിലായി അവള്‍ പ്രേമത്തില്‍ മാത്രമല്ല ചതിയിലും പെട്ടിരിക്കുന്നു എന്ന്  എങ്ങനെ അവളെ രക്ഷിക്കും എന്നാലോചിച്ചു കുറെ ദിവസങ്ങള്‍ ഉറക്കമൊഴിച്ചു  

ഈ ദിവസങ്ങളില്‍  രഞ്ജിനിയുടെ ഫോണ്‍ നമ്പര്‍ പല തവണ  മാറി   ഇവിടെ രൈന്ജ് ഇല്ല, ആ പ്രൊവൈഡര്‍ വേറെ ഒരു പാട് ഫെസിലിറ്റീസ്തരുന്നു  അങ്ങനെ ഒരു പാട് ഒരുപ്പാട്‌ കാരണങ്ങള്‍ നിരത്തി അതിനു 

    ഒരു ദിവസം അവള്‍ ഫോണ്‍ എടുക്കാതെ പുറത്തു പോയി  രണ്ടു വട്ടം ഫോണ്‍ റിംഗ് അടിച്ചപ്പോള്‍  അത് എടുത്തു “റഭിയ  ഇങ്ങോട്ട് ഒന്നും പറയണ്ട നമ്മുടെ പ്ലാന്‍ പ്രകാരം കാര്യങ്ങള്‍ നടക്കും നടത്തണം അത് കഴിഞ്ഞു നമ്മള്‍ ഇന്ത്യ വിടും നിന്റെ പുതിയ പാസ്പോര്‍ട്ട്‌ ഉടനെ കിട്ടും “ ഇത്രയും പറഞ്ഞു കോള്‍ കട്ടാക്കി സംസാരിച്ചത് ഖാദര്‍ ആണെന്ന് തോന്നി  അപ്പോള്‍ അവള്‍ മതം മാറിയിരിക്കുന്നു  അതിലും കുഴപ്പമില്ല പക്ഷെ അവള്‍/അവര്‍ പ്ലാന്‍ ചെയ്യുന്നത് എന്താണ്? രാജ്യ ഭദ്രതക്കു കോട്ടം വരുത്തുന്നത് വല്ലതും ആണോ   അത് അവളുടെ ഭാവി തന്നെ ഇല്ലാതാക്കുമോ? എന്നി ഉത്തരം കിട്ടാ ചോദ്യങ്ങള്‍ എന്നെ തളര്‍ത്തി  ഞാന്‍ എങ്ങനെ അവളെ രക്ഷിക്കും ?
  എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച ഞാന്‍ വീട്ടില്‍ ചെന്ന് അമ്മയോട് എല്ലാം പറഞ്ഞു എന്നും വഴക്ക് കുടുന്ന ഞാന്‍ പറഞ്ഞത് അമ്മക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു  എന്നെ കെട്ടിപിടിച്ചു അമ്മ പറഞ്ഞു   “ മോളെ നീ വിഷമിക്കേണ്ട ഇത് ഞാന്‍ നോക്കി കൊള്ളാം  നീ അവളോട്‌ ഒന്ന് സംസാരിച്ചു അവളെ പിന്‍ തിരിപ്പിക്കാന്‍ ശ്രമിക്കു   അവളുടെ വീട്ടില്‍ ഇപ്പൊ ഒന്നും അറിയരുത്  അതുപ്പോലെ കോളേജില്‍ മറ്റാരും ഒന്നും  അറിയരുത്”
   തിരിച്ചുഹോസ്റ്റലില്‍ എത്തിയ ഞാന്‍ എന്തും സംഭവിക്കട്ടെ എന്നുറച്ച് അവളോട്‌ നേരിട്ട് കാര്യങ്ങള്‍ ചോദിക്കാന്‍ തീരുമാനിച്ചു അന്ന് രാത്രി  അവളോട്‌ അവളുടെ വീട്ടിലെ അവസ്ഥ അച്ഛന്റെ സ്നേഹം അവള്‍ നഷട്ടപ്പെട്ടാല്‍ അത് താങ്ങാവുന്നതിലും അപ്പുറമായിരിക്കും അവളുടെ അഛ്നു എന്നെല്ലാം പറഞ്ഞു  അവള്‍ മതം  മാറിയതും വേറെ പേര് സ്വീകരിച്ചതും  അവള്‍ രാജ്യദ്രോഹപരമായ ആക്ടിവിറ്റിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതും   അതിനു ഒരുപക്ഷെ അവളുടെ ജീവിതം തന്നെ വിലയായി കൊടുക്കേണ്ടി വരും  എന്നെല്ലാം പറഞ്ഞു ഒരു കൌണ്സിലിംഗ് കൊടുത്തു ഞാന്‍ ഇതെല്ലാം അറിഞ്ഞുഎന്നത് അവള്‍ക്കൊരു ഷോക്കായി കൂടെ അവളുടെ വീട്ടുക്കാരുടെ മുഖം  സ്നേഹം എല്ലാം ഓര്‍മ്മയില്‍ എത്തി അവളെ മൌനിയാക്കി 
അവള്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്നതായി തോന്നി  രണ്ടു ദിവസം കഴിഞ്ഞു ഞങ്ങള്‍ സന്ധ്യക്ക്‌ ഹോസ്റ്റലിലെ സ്വീകരണ മുറിയില്‍ വാര്‍ത്തകള്‍ കാണുകയായിരുന്നു അതില്‍ വന്ന ഒരു വാര്‍ത്ത എന്നേയും അവളേയും ഞെട്ടിച്ചു  “പാക് ഭീകരന്‍ പിടിയില്‍ റിപബ്ലിക്ഡേയില്‍  രാജ്യത്തു മുഴുവന്‍ സ്ഫോടനം നടത്താന്‍ ഒരുക്കിയിരുന്ന പദ്ധതിയും  അതിന്റെ പിന്നിലെ ബുദ്ധി കേന്ദ്രവും ഇവനായിരുന്നു  ഇവനും ഇവന്റെ പെണ്‍ സഹായിയും ചേര്‍ന്ന് കോളേജില്‍ പഠിക്കുന്ന  പെണ്‍കുട്ടികളെ കരുവാക്കി  നടത്താനിരുന്ന  പദ്ധതിയാണ്  പോലീസിന്റെ ഇടപെടല്‍ മൂലം   പൊളിഞ്ഞത്”  കൂടെ ഖാദര്‍ ഹസീന എന്നിവരുടെ ഫോട്ടോയും പക്ഷെ പേര് എഴുതികാണിച്ചത്  കുരേഷിയും രസ്സിയയും   തക്ക സമയത്ത്  ഇതിനെ കുറിച്ച് വിവരം തന്ന വീട്ടമ്മയെ പ്രധാന മന്ത്രി അഭിനന്ദനം അറിയിച്ചു  കൂടെ എന്റെ അമ്മയുടെ ഫോട്ടോയും  

ഒന്നും പറയാതെ റൂമിലെത്തിയ രഞ്ജിനി എന്നെ കെട്ടിപിടിച്ചു കരഞ്ഞു  ഇനി ഒരിക്കലും ഇത് ആവര്‍ത്തിക്കില്ല എന്നുകരഞ്ഞു പറഞ്ഞു  അവളുടെ ആ കരച്ചിലും എന്ന്റെ പൊന്നമ്മയുടെ മനസാന്നിധ്യവും ധൈര്യവും എന്നേയും കരയിച്ചു