Friday, December 31, 2010

ഹാപ്പി രണ്ടായിരത്തി പതിനൊന്ന്‌ !

സമയമായി പുതു വര്‍ഷത്തെ വരവേല്‍ക്കാന്‍
ഒരു അടിപൊളി 2011 ആശംസിക്കുന്നു എല്ലാ സുഹൃത്തുകള്‍ക്കും
ഇനി കുറച്ചു തമാശിക്കാം ....

ടീച്ചര്‍ "ടിന്റുമോനെ എന്താണ് FINE?"
ടിന്റുമോന്‍ "അത് ഒരു തരം ടാക്സ് ആണ് തെറ്റു ചെയ്തു അത് പിടിക്കപ്പെട്ടാല്‍ സര്‍ക്കാരിലേക്ക് അടക്കുന്നത് "
ടീച്ചര്‍ " അപ്പൊ എന്താണ് tax?"
ടിന്റുമോന്‍ " അത് ഒരുതരം FINE ആണ് ശരിയായി കണക്കു കാണിക്കുന്നതിന് സര്‍ക്കാരിലേക്ക് അടക്കുന്നത് "

പുത്തന്‍ തലമുറ ഇംഗ്ലീഷ് അക്ഷരമാല പഠിക്കുന്നത് ....
A -apple
B- bluetooth
C- chating
D- down load
E- email
F- facebook
G- google
H -hacking
I- iphone
J- java
K-kinston
L-laptop
M- message
N- nero
O-orkut
P- piccasa
Q -quick heal
R- ram
S- server
T -touch screen
U-usb
V- vista
W- windows
X-xp
Y- you tube
Z-zapak
ഇനി ഇതിനു ഉത്തരം പറയാമോ ?
1 can you cry under water?
2 do fish ever get thirsty?
3 why not birds fall out of the trees when they sleep?
4when they say dog food is new &tasty, who tastes it?
6 if money does not grow on trees, why banks have branches?
7 why does a round pizza come in a square box?
8 why is it called a building when it is already built?
സത്യമായിട്ടും ഇതിനുള്ള ഉത്തരം എനിക്കറിയില്ല
അതുകൊണ്ട് സ്വസ്ഥമായി ജീവിക്കുന്നു
പുതു വര്ഷം എല്ലാ സന്തോഷങ്ങളും തരട്ടെ എല്ലാവര്ക്കും
ഹാപ്പി രണ്ടായിരത്തി പതിനൊന്ന്‌ !!!!

Saturday, December 11, 2010

അബദ്ധങ്ങളുടെ ഒരു ദിവസം

അബദ്ധങ്ങളുടെ ഒരു ദിവസം
എന്നും കൃത്യമായി അടിക്കുന്ന അലാറം അടിച്ചില്ല
-ബാറ്ററി കാലുവാരി ഫലം എണിറ്റപ്പോള്‍ ഒരു മണിക്കൂര്‍ വൈകി
കൈവിട്ട സമയം തിരികെ പിടിക്കാന്‍
പിന്നെ നെട്ടോട്ടം ബ്രേക്ക്‌ ഫാസ്റ്റും പത്ര പാരായണവും ഒഴിവാക്കി
ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എന്തോ പന്തികേട്‌
സ്റ്റാര്‍ട്ട്‌ ആവുന്നില്ല ഒരു പത്തു മിനുട്ട് അതില്‍ അറിയുന്ന പൊടിക്കൈകള്‍
എല്ലാം പ്രയോഗിച്ചു പക്ഷെ നോ ഫലം മനസ്സില്‍ വന്ന
എല്ലാ ചീത്ത വാക്കുകളും മനസ്സില്‍ തന്നെ ഒതുക്കി
ബൈക്ക് ഉപേക്ഷിച്ചു നടക്കാന്‍ തുടങ്ങിയപ്പോള്‍ മകന്‍ വന്നു പറയുന്നു

ബൈക്കില്‍ കീ ഓണ്‍ അല്ല എന്ന്
കീ ഓണ്‍ ചെയ്തു ആദ്യത്തെ കിക്കിനു ബൈക്ക് സ്റ്റാര്‍ട്ട്‌ ആയി
സാധാരണ ചാലക്കുടി വരെ ബൈക്കില്‍ പോകും

അവിടെ നിന്ന് KSTRC ബസ്സില്‍ പെരുമ്പാവൂര്‍ വരെ
പക്ഷെ ചെറിയ മഴ ഉള്ളത് കൊണ്ട് ബൈക്ക് കൊടകരയില്‍ വെച്ച്

അവിടെ നിന്ന് ബസ്സില്‍ പോകാന്‍ തിരുമാനിച്ചു
നല്ല തിരക്കുള്ള ഒരു ബസ്സില്‍ ഒരുവിധം കയറിപറ്റി .

അപ്പോഴാണ്‌ അടുത്ത അബദ്ധം ശ്രദ്ധയില്‍ വന്നത്
പേര്‍സ്‌ എടുത്തിട്ടില്ല
പരിചയക്കാര്‍ ആരേയും കണ്ടില്ല ബസ്സില്‍

കണ്ടക്ടര്‍ ടിക്കറ്റ്‌ കൊടുക്കുന്നത് മുന്നിലാണ്

ബസ്സ്‌ അടുത്ത സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍

ഇറങ്ങി ഒരു ചമ്മല്‍ ഒഴിവാക്കി
കുറച്ചുനേരം അവിടെ നിന്നിട്ട് വീട്ടിലേക്കു തിരിക്കാം എന്നുറപ്പിച്ചു

നടന്നു തുടങ്ങുമ്പോള്‍ നല്ല മുഖ പരിചയമുള്ള (ജോണി ?)വരുന്നു

സംശയിക്കാതെ നല്ലൊരു ചിരി പാസ്സാക്കി കാര്യം അവതരിപ്പിച്ചു

അദ്ദേഹം സന്‍മനസ്സോടെ(?) ഇരുപതു രൂപ തന്നു
കഷ്ട്ടി പെരുമ്പാവൂരില്‍ എത്താം അടുത്ത ബസ്സില്‍ കയറി

ഓഫീസില്‍ എത്തിയപ്പോള്‍ ഒരു മണിക്കൂര്‍ വൈകിയിരുന്നു
അപ്പോഴാണ്‌ കാലത്ത് ഒന്നും കഴിച്ചില്ല എന്നോര്‍ത്തത്

കൂടെ ജോലിചെയ്യുന്ന രാജപ്പനേയും കൂട്ടി

അടുത്തുള്ള ഹോട്ടലിലേക്ക് പോയി ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു

ബില്‍ വന്നപ്പോള്‍
രാജപ്പന്റെ നേര്‍ക്ക്‌ നീട്ടി അവന്‍ ഒന്ന് പരുങ്ങി

അവന്റെ കയ്യിലും മുഴുവന്‍ തുകയില്ല

ഒരുവിധം നാളെ തരാം എന്നുപറഞ്ഞു അവിടെനിന്നു രക്ഷപ്പെട്ടു

സീറ്റില്‍ വന്നിരുന്നു മേശ തുറക്കാന്‍ ബാഗ്ഗില്‍ നിന്ന്

കീ എടുത്തപ്പോഴാണ് അടുത്ത അബദ്ധം അറിയാന്‍ കഴിഞ്ഞത്

ഒഫീസ് കീ എടുക്കുന്നതിനു പകരം വീടിന്റെ

കീ ആണ് കൊണ്ട് വന്നിരിക്കുന്നത്

ഉച്ചവരെ ഇരുന്നു അര ദിവസം ലീവും എടുത്തു

അനിലിനോടു നൂറു രൂപ വാങ്ങി

വീട്ടിലേക്കു തിരിച്ചു

പെരുമ്പാവൂര്‍ to ചാലക്കുടി ബസ്സില്‍

അവിടെ ഇറങ്ങി സാധാരണ ബൈക്ക് പാര്‍ക്ക് ചെയ്യുന്ന

സ്ഥലം വരെ നടന്നു നോക്കുമ്പോള്‍

ബൈക്ക് മിസ്സിംഗ്‌ കുറച്ചുനേരം പകച്ചു നിന്നു

പക്ഷെ പെട്ടെന്ന് ബൈക്ക് കാലത്ത് കൊടകരയില്‍ വച്ചത്

ഓര്‍മയില്‍ എത്തി

തിരിച്ചു ബസ്സ്‌ സ്റ്റാന്‍ഡില്‍ ചെന്ന് അടുത്ത ബസ്സ്‌ പിടിച്ചു കൊടകരയെത്തി

ബൈക്കില്‍ വീട്ടില്‍ എത്തുമ്പോള്‍ മുഖം വീര്‍പ്പിച്ചു ഭാര്യ നില്‍ക്കുന്നു സിറ്റ് ഔട്ടില്‍

എന്ത് പറ്റി എന്നു ചോദിക്കേണ്ടി വന്നില്ല അതിനു
മുന്‍പേതന്നെ
അവള്‍ തുടങ്ങി

"വിടിന്റെ കീ കൊണ്ട് പോയി ഞാന്‍ ഓഫീസില്‍ പോകാന്‍ ഒരുങ്ങി

വീട് പൂട്ടാന്‍ കീ നോക്കുമ്പോള്‍ അത് കാണുന്നില്ല പകരം നിങ്ങളുടെ

ഓഫീസിന്റെ കീ ആണ് കിട്ടിയത് വീടിന്റെ സ്പെയര്‍

കീ ആണെങ്കില്‍ കുട്ടികളുടെ പക്കലും

വന്ന ദേഷ്യം കടിച്ചമര്‍ത്തി ലീവ് വിളിച്ചു പറഞ്ഞു

സന്തോഷമായില്ലേ ?"

പിന്നെ ഒന്നും (അബദ്ധങ്ങള്‍ ) സംഭവിക്കാതിരിക്കാന്‍

വീട്ടില്‍ത്തന്നെ ക്കഴിച്ചുക്കൂട്ടി

ബാക്കി സമയം മുഴുവന്നും !!!!!
(ഇന്നലെ സംഭവിച്ചത് )

Thursday, November 25, 2010

സര്‍ദാര്‍ ജോക്സ് .....

വീണ്ടും മെയില്‍ ബോക്സില്‍ നിന്ന്
ഇത്തവണ കുറച്ചു കാര്‍ട്ടൂണുകള്‍
സര്‍ദാര്‍ ജോക്സ് .....













ഇനി സ്വല്‍പം കാര്യം
കുറച്ചു മലയാളി ഫ്രണ്ട്സ് ഡല്‍ഹി കാണാന്‍ ഒരു ടാക്സിയില്‍ പുറപ്പെട്ടു
ടാക്സി ഡ്രൈവര്‍ ഒരു സര്‍ദാര്‍ജി ....
കൂട്ടുക്കാര്‍ മാറി മാറി സര്‍ദാര്‍ ജോക്ക്കുകള്‍ മലയാളത്തില്‍ പറഞ്ഞു ചിരിച്ചു യാത്ര ആഘോഷിച്ചു

ഒടുവില്‍ യാത്ര അവസാനിപ്പിച്ചപ്പോള്‍
സര്‍ദാര്‍ " നിങ്ങള്‍ കാറില്‍ പറഞ്ഞതെല്ലാം ഞാന്‍ ആസ്വദിച്ചു ഈ ഡല്‍ഹി മുഴുവന്‍ വീണ്ടും നമ്മുക്ക് നടന്നു കാണാം എവിടെയെങ്കിലും ഒരു സര്‍ദാര്‍ ഭിക്ഷ തെണ്ടുന്നത്‌ കണ്ടാല്‍ എന്റെ കാറ് ഞാന്‍ നിങ്ങള്ക്ക് ഫ്രീ ആയിട്ട് തരാം "
കൂട്ടുക്കാരുടെ അവസ്ഥ .......

Wednesday, November 10, 2010

10 - 1

ഇന്ന് മെയില്‍ ബോക്സില്‍ കിട്ടിയത്
വെറുതെ ഒരു രസത്തിനു ഇവിടെ പോസ്റ്റുന്നു ....
എല്ലാം ഒബാമ മയം.....












Thursday, November 4, 2010

വിശ്വസിച്ചാലും .......

ഇന്നും ഇവിടെ മൂല്യങ്ങള്‍ നിലനില്‍ക്കുന്നു
ശരിക്കും അത്ഭുതം തോന്നി കഴിഞ്ഞ ദിവസം
ഏഷ്യാനെറ്റില്‍ ഒരു ന്യൂസ്‌ കണ്ടപ്പോള്‍
പത്തു വര്ഷം ഒരു ഗ്രാമ പഞ്ചായത്തിന്റെ
അമരത്തിരുന്ന വ്യക്തി കഴിഞ്ഞ ദിവസം തന്റെ
ലോഡിംഗ് അണ്‍ ലോഡിംഗ് ജോലിയില്‍ തിരിച്ചു പ്രവേശിച്ചു
അന്തസ്സോടെ അഭിമാനത്തോടെ ജോലി ചെയ്യുന്നു
വിശ്വസിക്കാന്‍ പ്രയാസമായിരിക്കും എന്നാല്‍ അത് സത്യമാണ്
കൊടകര പഞ്ചായത്തിന്റെ പ്രസിഡണ്ട്‌ ആയി
10 വര്ഷം സേവനം അനുഷിട്ടിച്ച പ്രസാദ്‌
മാസം വീണ്ടും ചുമട്ടു തൊഴിലാളിയായി
അന്തസ്സോടെ ജോലിചെയ്യുന്നു

Saturday, October 2, 2010

മെഹര്‍ ബാനി

27 /09 /2010 നു കിട്ടിയ SMS ല്‍
ഒരു ചോദ്യം ഉണ്ടായിരുന്നു
എല്ലാവരും
ഒക്ടോബര്‍ രണ്ടിനെ ഉറ്റു നോക്കുന്നു പക്ഷെ സെപ്റ്റംബര്‍
ഇരുപത്തി ഏഴിനെ മറക്കുന്നു

ആദ്യത്തേത് ഗാന്ധിജിയുടെ ജന്മദിനം രണ്ടാമത്തേത്
ഭഗത് സിംഗിന്റെ ജന്മദിനവും ഇത് എന്തുകൊണ്ട്?

എന്റെ മനസ്സില്‍ വന്ന ആദ്യത്തെ ഉത്തരം ഇതായിരുന്നു -
ഒക്ടോബര്‍ രണ്ടു ഒരു പൊതു അവധി ആയതു കൊണ്ട്

പക്ഷെ ആചോദ്യം കുറച്ചുകൂടി സീരിയസ് ആയ മറുപടി ആവശ്യപെടുന്നു
എന്ന് തോന്നി
കുടുതല്‍ ചിന്തിച്ചപ്പോള്‍ മനസ്സില്‍ വന്നത് ഇങ്ങനെ ആയിരുന്നു -
ഒരാള്‍ മഹാത്മാവും മറ്റേയാള്‍ രക്തസാക്ഷിയും ആയതു കൊണ്ട്
പക്ഷെ മനസ്സില്‍ ആചോദ്യം പിന്നെയും ബാക്കി ആയി
രണ്ടുപേരും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ വരെ ബലി കഴിച്ചവര്‍
അഹിംസ വഴി തിരഞ്ഞെടുത്തു അതിലുടെ നമ്മുക്ക് സ്വാതന്ത്ര്യം നേടിത്തന്നു
തന്റെ മാര്‍ഗമാണ് ശരി എന്ന് തെളിയിച്ച ഗാന്ധിജി

ലക്ഷ്യമാണ്‌ പ്രധാനം അതിനു ഏതു മാര്‍ഗവും കൈ കൊള്ളാം
എന്നുറച്ച് ബ്രിട്ടീഷ്‌ ക്കാരോട് പടപൊരുതി ജീവന്‍ ത്യജിച്ച ഭഗത് സിംഗ്
ഗാന്ധിജി എന്ന പേര് തന്നെ ആ കാല ഘട്ടത്തില്‍ ഒരു ആവേശമയിരുന്നു
അദ്ദേഹത്തിന് കുടുതല്‍ ജനങ്ങളെ തന്റെ പാതയിലേക്ക് ആകര്‍ഷിക്കുവാന്‍ സാധിച്ചു
"ഗാന്ധിജി" മനസ്സില്‍ വന്നപ്പോള്‍ കുട്ടിക്കാലത്ത് ആകാശ വാണിയില്‍ കേട്ട ഒരു നാടകം
ഓര്‍മ്മയില്‍ ഓടിയെത്തി
മെഹര്‍ ബാനി
നാടകം മുഴുവന്‍ ഇപ്പോള്‍ ഓര്‍മ്മയില്‍ ഇല്ല
എന്നാലും കഥ തന്തു
നല്ലപ്പോലെ ഓര്‍ക്കുന്നു
ഒരു ഡോക്ടര്‍
ഭാര്യ മരിച്ചു അദ്ദേഹത്തിന് ഒരു മകന്‍
എപ്പോഴും തന്റെ തൊഴിലില്‍ ശ്രദ്ധിച്ചത് കൊണ്ട് അദ്ദേഹം മകനെ ശ്രദ്ധിക്കുന്നില്ല
വീട്ടിലെ ഏകാന്തജീവിതവും അച്ഛന്റെ കയ്യില്‍ നിന്നും കിട്ടുന്ന പണവും മകനെ വഴി തെറ്റിക്കുന്നു
വഴിവിട്ട ജീവിതം അവനെ കൊണ്ട് പല കുറ്റ കൃത്യങ്ങളും ചെയിക്കുന്നു
മകന്റെ പ്രവര്‍ത്തി കൊണ്ട് എല്ലാം നഷ്ട്ടപ്പെട്ട ഒരുവന്‍ മകനെ കോല്ലുന്നു

കൊന്ന ആളെ പോലീസ് പിടിക്കുടി ജയിലിലടക്കുന്നു
ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതി ജയില്‍ വെച്ച് ഒരു രോഗിയാവുന്നു
ചികത്സക്കു വേണ്ടി അയാളെ ഡോക്ടറുടെ ആശുപത്രിയില്‍ ചേര്‍ക്കുന്നു
മകന്റെ ഘാതകനെ തിരിച്ചറിഞ്ഞ ഡോക്ടര്‍ അവനെ കൊല്ലാന്‍ തിരുമാനിക്കുന്നു
അതിനുവേണ്ടി ഒരു മേജര്‍ ഓപറേഷന്‍ വേണം എന്നു പറയുന്നു

ഓപറേഷന്‍ ദിവസം ഡോക്ടര്‍ പതിവുപ്പോലെ തന്റെ
പ്രാര്‍ത്ഥന മുറിയില്‍ പ്രാര്‍ത്ഥിക്കുന്നു
താന്‍ ചെയ്യാന്‍ പോകുന്ന തെറ്റു പൊറുക്കുവാന്‍
എല്ലാ ദൈവങ്ങളോടും പ്രാര്‍ത്ഥിക്കുന്നു
പെട്ടെന്ന് അദ്ദേഹത്തിന് ആരോ
"മെഹര്‍ ബാനി മെഹര്‍ ബാനി മെഹര്‍ ബാനി " എന്നുപറയുന്നത് പോലെ തോന്നുന്നു
ആ ശബ്ധം അവിടെയുള്ള ഗാന്ധിജിയുടെ പ്രതിമയില്‍ നിന്നാണ് വരുന്നത് എന്നുമനസ്സിലാക്കുന്ന
ഡോക്ടര്‍ ഒരു മിനുട്ട് ഗാന്ധിജിയുടെ പ്രതിമ തന്നെ നോക്കി നില്‍ക്കുന്നു

താന്‍ ചെയ്യാന്‍ പോകുന്നത് ശരിയല്ല എന്നു തിരിച്ചറിഞ്ഞ ഡോക്ടര്‍,
എല്ലാം മകന്റെ
ഘാതകനോട് പറയുന്നു ഇവിടെ നാടകം തീരുന്നു

Even a statue of Gandhi can change you and make you softer.

There is no doubt that the real Gandhi with all his charisma made the people to trust him and follow the path of non violence !

I pay tributes to Gandhiji on his birth anniversary today




I also salute the Great son of the motherland –Bagath Singh

Friday, September 3, 2010

കറന്‍സി കണ്ടാല്‍....................

പണത്തിനു മുകളില്‍ പരുന്തും പറക്കില്ല...............
ഇത്രയും ഭംഗി ഉള്ള കറന്‍സി കണ്ടാല്‍ പരുന്തും നോക്കി നിന്നുപോകും

















Sunday, August 22, 2010

അമ്മ അമ്മായിയമ്മ

ഞാനും രവിയേട്ടനും ദിലിപും ആശയും ചേര്‍ന്നതാണ്
എന്റെ ചെറിയ സന്തുഷ്ട്ടകുടുംബം
രവിയേട്ടന്‍ ഒരു പ്രൈവറ്റ് കമ്പനിയിലും ഞാന്‍ അടുത്തുള്ള
ഒരു പ്രൈമറി സ്കുളിലും ജോലിചെയുന്നു
ദിലിപ് ഏഴിലും ആശ മൂന്നിലും പഠിക്കുന്നു
ഇന്ന് സ്കുള്‍ അടച്ചു ഓണപൂക്കളം,മറ്റു മത്സരങ്ങള്‍
എല്ലാം കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ സമയം അഞ്ചര
വാതില്‍ തുറക്കുമ്പോള്‍ തന്നെ ഫോണ്‍ ബെല്ലടി .
എടുത്തപ്പോള്‍ അനുജത്തിയാണ് ലൈനില്‍
അവളുടെ ഭര്‍ത്താവും കൂട്ടുകാരനും
തൃശ്ശൂരില്‍ പോയിരിക്കുന്നു തിരിക്കുമ്പോള്‍
വീട്ടില്‍ വരും അവരുടെ കൂടെ കുട്ടികളെ അയക്കണം
എന്നുപറഞ്ഞു ഒന്നും തിരിച്ചു പറയാന്‍ സമ്മതിക്കാതെ
അവള്‍ ഫോണ്‍ വച്ചു
സംഭാഷണം ശ്രദ്ധിച്ച ദിലിപും ആശയും
നിമിഷനേരംകൊണ്ട്‌ അവരുടെ ബാഗ്ഗും ശരിയാക്കി പോകാന്‍ ഒരുങ്ങി
കൃത്യം ആറിനു തന്നെ അനുജത്തിയുടെ ഭര്‍ത്താവും എത്തി
രവിയേട്ടനോട് പറയാതെ എങ്ങനെ കുട്ടികളെ അയക്കും
എന്ന് മനസ്സ് പറയുമ്പോള്‍ ഒരു ഓട്ടോയില്‍ രവിയേട്ടനും എത്തി
കുട്ടികളെ യാത്രയാക്കി ഞാനും രവിയേട്ടനും
വിട്ടിനുള്ളിലേക്ക് കടക്കുമ്പോള്‍ ഞാന്‍ പറഞ്ഞു
"ഇത്തവണ ഓണസ്സദ്യ ഒന്നും വേണ്ടാ
നമ്മള്‍ രണ്ടു പേര്‍ക്ക് എന്ത് ആഘോഷം "
രവിയേട്ടന്‍ ഒന്ന് ചരിച്ചു എന്നിട്ട് പറഞ്ഞു
" ഓണം ആഘോഷിക്കാന്‍ ഉള്ളതാണ് വിത്ത്‌ സദ്യ "
അടുത്തദിവസം രവിയേട്ടന്‍ ലിവ് എടുത്തു ഓണച്ചന്തയില്‍ പോയി
കായും നാരങ്ങയും പച്ചക്കറികളും പഴവും വാങ്ങി കൊണ്ട് വന്നു
കാപ്പി കഴിച്ചു കായ തൊണ്ട് കളഞ്ഞു വറുക്കാന്‍ പാകത്തിന്
ശരിയാക്കി പിന്നെ നാരങ്ങയില്‍ കത്തി വെച്ചപ്പോള്‍
ഒരു ഓട്ടോ വിടിന് മുന്‍പില്‍ വന്നു നിന്നു
അതില്‍ നിന്ന് രവിയേട്ടന്റെ അമ്മ ഇറങ്ങി നീട്ടി വിളിച്ചു
" രവീ ഇതിന്റെ വാടക കൊടുത്തു പറഞ്ഞു വിട് "
രവിയേട്ടന്‍ ഓട്ടോ വാടക കൊടുത്തു അമ്മയേയും
കൂട്ടി അകത്തേക്ക് വന്നു
വീട്ടില്‍ കുട്ടികള്‍ ഇല്ല എന്നറിഞ്ഞപ്പോള്‍
എന്നെ നോക്കി അമ്മ തുടങ്ങി " അല്ലെങ്കിലും നീ അങ്ങനെയാ
പിള്ളേരെ എവിടെയെങ്കിലും പറഞ്ഞയക്കും പിന്നെ ഒന്നും ഉണ്ടാക്കണ്ടല്ലോ
സദാ സമയവും ടീവിയുടെ മുന്നില്‍ ഇരിക്കാം "
അപ്പൊ രവിയേട്ടന്‍ പറഞ്ഞു
" ഒന്നും വേണ്ടാ എന്ന് വച്ചിട്ടില്ല "
അമ്മക്ക് ചായകൊടുത്തു അതും കുടിച്ചു
അടുക്കളയില്‍ വന്ന അമ്മ രവിയേട്ടനോട്
" അപ്പൊ ഇപ്പോഴും നീ തന്നെ എല്ലാം നോക്കി ചെയ്യണം അല്ലെ ,
ഇവള്‍ തടി അനങ്ങാതെ അങ്ങ് ഇരുന്നു തിന്നും "
സത്യത്തില്‍ നാവു ചൊറിഞ്ഞു തള്ളയോട് രണ്ടു വാക്ക് പറയാന്‍,
പക്ഷെ രവിയേട്ടന്റെ മുഖഭാവം അതില്‍ നിന്നും പിന്തിരിപ്പിച്ചു
പിന്നെ അമ്മയും മകനും അവരുടെ നാട്ടുക്കാര്യം
തുടങ്ങിയപ്പോള്‍ ഞാന്‍ എന്റെ ജോലി തുടങ്ങി

ഉച്ചതിരിഞ്ഞപ്പോള്‍ അമ്മ മകനെ വിളിച്ചു ഒരു ടാക്സി വേണം
പത്തു മുപ്പതു മയില്‍ അകലെ താമസിക്കുന്ന
മകളുടെ വീട്ടില്‍ പോകാന്‍ എന്നു പറഞ്ഞു
രവിയേട്ടന്‍ കാറുവിളിക്കാന്‍ പോയ സമയത്ത്
അമ്മ വറുത്തു വെച്ച ഉപ്പേരിയും, നരങ്ങക്കറിയും നേന്ത്രപ്പ ഴവും എല്ലാം
എടുത്തു പായ്ക്ക് ചെയ്തു ഒരു സഞ്ചിയിലാക്കി
എന്നിട്ട് പറഞ്ഞു 'ദേവകി ഒന്നും ഉണ്ടാക്കിട്ടുണ്ടാവില്ല "

ദേവകിയെ കണ്ടിട്ട് കുറച്ചധികമായി കാറ് പോകുന്നു
എന്തായാലും വാടക കൊടുക്കണം എന്നാ ഒന്ന് കണ്ടിട്ടുവരാം
എന്ന് കരുതി ഞാനും തയ്യാറായി
അമ്മയും മകളും എന്ത് സംസാരിക്കുന്നു
എന്നറിയാന്‍ എന്ന് പറയുന്നതാവും ശരി
രവിയേട്ടന്‍ കാറുമായി വന്നപ്പോള്‍ ഞാന്‍ പറഞ്ഞു
" നമ്മുക്കും ഒന്ന് പോയി വരാം
ഇതേ
വണ്ടിയില്‍ തിരിച്ചു വരാലോ "
രവിയേട്ടനും അത് സമ്മതമായിരുന്നു
ദേവകിയുടെ വീട്ടില്‍ എത്തുമ്പോള്‍
ശശി സിറ്റൌട്ടില്‍ ഇരുന്നു പേപ്പര്‍ വായിക്കുന്നു
എല്ലാവരേയും അകത്തേക്ക് ക്ഷണിച്ചു
ദേവകി ഓടിവന്നു അമ്മ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു
പിന്നെ കൊണ്ട് പോയ സാധനങ്ങള്‍ എടുത്തു കൊടുത്തു
ഞങ്ങള്‍ സ്ത്രീകള്‍ അകത്തേക്കും
രവിയേട്ടനും ശശിയും ഹാളിലേക്കും പോയി
പിന്നെ ചായ കുടിക്കാന്‍ എല്ലാവരും ഇരുന്നപ്പോള്‍
അമ്മ ശശിയോട് പറഞ്ഞു " ഭക്ഷണം പാകം ചെയ്യല്‍ പെണ്ണിന്റെ
മാത്രം പണിയല്ല ശശിക്കും ദേവകിയെ സഹായിക്കാം "
സത്യത്തില്‍ മനസ്സ് വല്ലാതെ വേദനിച്ചു അതുകേട്ടപ്പോള്‍
മകളോടും മകന്റെ ഭാര്യയോടും എത്ര വ്യത്യാസമായി പെരുമാറുന്നു
അമ്മ എന്ന തോന്നല്‍ ദുഃഖം പകര്‍ന്നു
പിന്നെ അധികം നില്‍ക്കാതെ അമ്മയെ അവിടെ നിറുത്തി
ഞാനും രവിയേട്ടനും തിരിച്ചു
അമ്മയുടെ പെരുമാറ്റം കൊണ്ട്
അറിയാതെ കരഞ്ഞു കാറില്‍ വരുമ്പോള്‍
പക്ഷെ അപ്പോഴും രവിയേട്ടന്‍ ശാന്തമായി പറഞ്ഞു
"സാരമില്ല നിനക്ക് ഞാനും കുട്ടികളുമുണ്ട് അതുമതി"
----------------------------------------------------------